Sunday, March 18, 2012

18-03-2012

Sunday, March 18, 2012

ഒന്നാം ക്ലാസ്സ് മുതല്‍ സംസ്കൃത പഠനം ആരംഭിക്കണം


  എറണാകുളം  :
     കേരളത്തില്‍ വിദ്യാഭ്യാസ അവകാശ നിയമം പ്രാവര്‍ത്തികമാക്കുന്ന അവസരത്തില്‍ ഒന്നാം ക്ലാസുമുതല്‍ അറബി ഭാഷ പഠിപ്പിക്കുന്നത് പോലെ 
സംസ്കൃത ഭാഷാ പഠനം ആരംഭിക്കണമെന്നും , കരിക്കുലം കമ്മറ്റിയില്‍ സംസ്കൃതത്തിന്‍റെ  പ്രതിനിധിയെ  ഉള്‍പെടുത്തണമെന്നും പ്രൈമറി ക്ലാസുകളില്‍ സംസ്കൃതം പഠിച്ചവര്‍ക്ക് ഹൈസ്കൂളുകളിലും ഹയര്‍ സെക്കണ്ടറികളിലും  സംസ്കൃതം പഠിക്കാന്‍ അവസരമുണ്ടാകണമെന്നും കേരള സംസ്കൃത അധ്യാപക ഫെഡറെഷന്‍ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍   പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു . ജില്ലാപ്രസി: അയ്യമ്പുഴ ഹരികുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന  കണ്‍ വെന്‍ഷനില്‍   സംസ്ഥാന പ്രസി : എം. എസ് ശര്‍മ്മ ഉദ്ഘാടനം ചെയ്തു സംസ്ഥാന സമിതിയംഗം കെ.ബി. രാമകൃഷ്ണന്‍ ആമുഖ  ഭാഷണം നടത്തി.  ടി വത്സലാ ദേവി (ജില്ലാ രക്ഷാധികാരി), എസ്. രവികുമാര്‍ (KDSTF സംസ്ഥാനസമിതിയംഗം), വിശ്വജ  എസ്.നായര്‍ (ജില്ലാ പ്രസി :KDSTF)എന്നിവര്‍ പ്രസംഗിച്ചു .  

പരീക്ഷാ നടത്തിപ്പ് നിരുത്തരവാദപരം KSTF



സംസ്കൃതത്തെ അവഹേളിക്കുന്നു.

  പത്താം ക്ലാസിലെ സംസ്കൃതം മോഡല്‍ പരീക്ഷയ്ക്ക്, കൈകൊണ്ടെഴുതി ഫോട്ടോകോപ്പിയെടുത്ത ചോദ്യപേപ്പര്‍ നല്‍കുകയും അതില്‍ തന്നെ പലയിടത്തും അക്ഷരത്തെറ്റുകള്‍ വരുത്തുകയും, സിലബസിലില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്ത് മോഡല്‍ പരീക്ഷ എന്ന വാക്കിന്റെ അന്തഃസത്ത തന്നെ അധികാരികള്‍ ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. പല വിദ്യാര്‍ഥികള്‍ക്കും അക്ഷരങ്ങള്‍ വായിച്ചെടുക്കുവാന്‍ പ്രയാസപ്പെടേണ്ടിവന്നു. ഏകാഗ്രതയോടെ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളെ ഇത് തെല്ലൊന്നുമല്ല വലച്ചത്. പഠനം വിദ്യാര്‍ഥിയുടെ മൌലികാവകാശമായിരിക്കെ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്തുത നടപടി അങ്ങേയറ്റം അക്ഷന്തവ്യവും കൃത്യവിലോപത്തിനുള്ള ഉത്തമോദാഹരണവുമാണ്. മറ്റെല്ലാ ചോദ്യപേപ്പറുകളും പ്രിന്റ് ചെയ്ത് നല്‍കുമ്പോള്‍ (ദേവനാഗരീലിപിയിലുള്ള ഹിന്ദിയടക്കം)സംസ്കൃതത്തിനോടുമാത്രമുള്ള ഈ അവഹേളനം പ്രസ്തുത സമിതിയില്‍ ഇപ്പോഴുള്ളവരുടെ, ഭാരതീയതയോടും സന്മാര്‍ഗം പഠിപ്പിക്കുന്ന ഒരു ഭാഷയോടുമുള്ള സമീപനം വ്യക്തമാക്കുന്നു.
മാത്രമല്ല, പാഠപുസ്തകം മാറിയ സാഹചര്യത്തില്‍ മറ്റെല്ലാ വിഷയങ്ങള്‍ക്കും ക്വസ്റ്റ്യന്‍ ബാങ്ക് നല്‍കിയപ്പോഴും സംസ്കൃതത്തോടുള്ള അവഹേളനം തുടര്‍ന്നു. കുട്ടികള്‍ മോഡല്‍ ചോദ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അദ്ധ്യാപകര്‍ അവരുടെ അറിവ് വച്ച് ചോദ്യങ്ങള്‍ പറഞ്ഞ് കൊടുക്കുകയാണിപ്പോള്‍. ഫലത്തില്‍ സംസ്കൃതത്തിന് ഏകീകൃതസ്വഭാവമുള്ള മോഡല്‍ ചോദ്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായി. ഇത് അദ്ധ്യാപകരേയും വിദ്യാര്‍ഥികളേയും വിഷമവൃത്തത്തില്‍ ആക്കിയിരിക്കുകയാണ്. ഒരു വിഷയത്തിനോടുമാത്രമുള്ള ഈ അനാദരവ് സ്വാഭാവികമായും പല സംശയങ്ങള്‍ അധ്യാപകരിലും, വിദ്യാര്‍ഥികളിലും രക്ഷകര്‍ത്താക്കളിലും സര്‍വോപരി ഭാരതീയപൈതൃകത്തെ ബഹുമാനിക്കുന്നവരിലും ഉണ്ടാക്കുന്നുണ്ട്.

  കേരളം പോലെ മികച്ച വിദ്യാഭ്യാസസമ്പ്രദായവും, അക്കാഡമിക് മികവും, എട്ടാംക്ലാസ് മുതല്‍ വിവിധ ഭാഷകളില്‍ ടൈപ്പ് ചെയ്യാന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതുമായ ഒരു സംസ്ഥാനത്ത് കുട്ടിക്ക് കൈകൊണ്ടെഴുതിയ ചോദ്യപ്പേപ്പര്‍ വായിച്ചെടുക്കേണ്ട ഗതികേട് സംജാതമായിരിക്കുയാണിപ്പോള്‍. വിദ്യാഭ്യാസമികവിനുള്ള സ്ഥാപനങ്ങള്‍ കഴിവ്കെട്ടവരുടെ കേന്ദ്രങ്ങളായി അധഃപതിക്കരുത്

        സംസ്കൃത ഭാഷയോടും വിദ്യാര്‍ഥികളോടും അവഹേളന പരമായ സമീപനം കൈക്കൊണ്ട സര്‍ക്കാരിനെതിരെ കേരള സംസ്കൃത അധ്യാപക ഫെഡറെഷന്‍ പ്രതിഷേധിക്കുന്നു 
 
KSTFന്റെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് എറണാകുളം ഡി..ഇ ഓഫീസിന്റെ മുന്നില് സംസ്കൃതാധ്യാപകര്‍ ആഗസ്ററ് 18 ശനിയാഴ്ച രാവിലെ 10.30മണിക്ക് നടത്തിയ ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. രവികുമാര്‍ എസ് ഉദ്ഘാടനം ചെയ്യുന്നു.  KSTF എറണാകുളം ജില്ല സെക്രട്ടറി ശ്രീമതി പി. രതി ആദ്ധ്യക്ഷം വഹിച്ചു.

Wednesday, August 15, 2012

പ്രക്ഷോഭ പരിപാടികള്‍



കേരള സംസ്കൃത  അധ്യാപക ഫെഡറേഷന്‍ 2012 ജൂലായ് 14 നു തിരുവനന്തപുരത്ത് നടന്ന സമര  പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പ്രഖ്യാപിച്ച പ്രക്ഷോഭ  പരിപാടികള്‍
********* 



ആഗസ്ത്  18DDE ഓഫീസുകള്‍ക്ക്‌ മുന്നില്‍  ധര്‍ണ്ണ
സെപ്തംബര്‍  5തെരുവോരങ്ങളില്‍  സംസ്കൃത  പഠനാവിഷ്ക്കാരം  

സെപ്തംബര്‍ 15
സംസ്കൃത സംരക്ഷണ മഹാ സംഗമം - ആലപ്പുഴ
ഒക്ടോബര്‍  2
ഗാന്ധി  ജയന്തി  ദിനത്തില്‍  ജില്ലാകേന്ദ്രങ്ങളില്‍  അധ്യാപകര്‍  രക്ഷിതാക്കള്‍  പൊതുജനങ്ങള്‍  എന്നിവരെ  അണി നിരത്തിക്കൊണ്ടുള്ള  ഉപവാസ  സമരം
ഒക്ടോബര്‍  27
സെക്രട്ടറിയേറ്റ് പടിക്കലേക്കു  സംസ്കൃത  സംരക്ഷണ  മാര്‍ച്ചും മുഖ്യമന്ത്രിക്ക് പൊതുജനങ്ങളും  രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഒപ്പിട്ട ഭീമ ഹര്‍ജിയുടെ സമര്‍പ്പണം
നവംബര്‍ 
ആദ്യവാരം -സെക്രട്ടറിയേറ്റിനുമുന്നില്‍  റില്ലേ നിരാഹാര സത്യാഗ്രഹം

Wednesday, July 11, 2012

മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്കൃത ഭാഷയുടെ പരിപോഷണവും സംസ്കൃത അധ്യാപകരുടെ ക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന ഒരു ഗവര്‍മെന്റ് അംഗീകൃത സംഘടനയാണ് കേരള സംസ്കൃത അധ്യാപക ഫെടറേഷന്‍. ഈ പ്രസ്ഥാനത്തിന്റെ അക്ഷീണ പ്രവര്‍ത്തനത്തിന്റെ ഫലമായി ഈ രംഗത്ത് ഒത്തിരി ഗുണകരമായ മാറ്റങ്ങള്‍ സംജാതമാക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നതില്‍ അഭിമാനവുമുണ്ട് .

Sunday, March 18, 2012

ഒന്നാം ക്ലാസ്സ് മുതല്‍ സംസ്കൃത പഠനം ആരംഭിക്കണം


  എറണാകുളം  :
     കേരളത്തില്‍ വിദ്യാഭ്യാസ അവകാശ നിയമം പ്രാവര്‍ത്തികമാക്കുന്ന അവസരത്തില്‍ ഒന്നാം ക്ലാസുമുതല്‍ അറബി ഭാഷ പഠിപ്പിക്കുന്നത് പോലെ 
സംസ്കൃത ഭാഷാ പഠനം ആരംഭിക്കണമെന്നും , കരിക്കുലം കമ്മറ്റിയില്‍ സംസ്കൃതത്തിന്‍റെ  പ്രതിനിധിയെ  ഉള്‍പെടുത്തണമെന്നും പ്രൈമറി ക്ലാസുകളില്‍ സംസ്കൃതം പഠിച്ചവര്‍ക്ക് ഹൈസ്കൂളുകളിലും ഹയര്‍ സെക്കണ്ടറികളിലും  സംസ്കൃതം പഠിക്കാന്‍ അവസരമുണ്ടാകണമെന്നും കേരള സംസ്കൃത അധ്യാപക ഫെഡറെഷന്‍ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍   പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു . ജില്ലാപ്രസി: അയ്യമ്പുഴ ഹരികുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന  കണ്‍ വെന്‍ഷനില്‍   സംസ്ഥാന പ്രസി : എം. എസ് ശര്‍മ്മ ഉദ്ഘാടനം ചെയ്തു സംസ്ഥാന സമിതിയംഗം കെ.ബി. രാമകൃഷ്ണന്‍ ആമുഖ  ഭാഷണം നടത്തി.  ടി വത്സലാ ദേവി (ജില്ലാ രക്ഷാധികാരി), എസ്. രവികുമാര്‍ (KDSTF സംസ്ഥാനസമിതിയംഗം), വിശ്വജ  എസ്.നായര്‍ (ജില്ലാ പ്രസി :KDSTF)എന്നിവര്‍ പ്രസംഗിച്ചു .  

പരീക്ഷാ നടത്തിപ്പ് നിരുത്തരവാദപരം KSTF



സംസ്കൃതത്തെ അവഹേളിക്കുന്നു.

  പത്താം ക്ലാസിലെ സംസ്കൃതം മോഡല്‍ പരീക്ഷയ്ക്ക്, കൈകൊണ്ടെഴുതി ഫോട്ടോകോപ്പിയെടുത്ത ചോദ്യപേപ്പര്‍ നല്‍കുകയും അതില്‍ തന്നെ പലയിടത്തും അക്ഷരത്തെറ്റുകള്‍ വരുത്തുകയും, സിലബസിലില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്ത് മോഡല്‍ പരീക്ഷ എന്ന വാക്കിന്റെ അന്തഃസത്ത തന്നെ അധികാരികള്‍ ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. പല വിദ്യാര്‍ഥികള്‍ക്കും അക്ഷരങ്ങള്‍ വായിച്ചെടുക്കുവാന്‍ പ്രയാസപ്പെടേണ്ടിവന്നു. ഏകാഗ്രതയോടെ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളെ ഇത് തെല്ലൊന്നുമല്ല വലച്ചത്. പഠനം വിദ്യാര്‍ഥിയുടെ മൌലികാവകാശമായിരിക്കെ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്തുത നടപടി അങ്ങേയറ്റം അക്ഷന്തവ്യവും കൃത്യവിലോപത്തിനുള്ള ഉത്തമോദാഹരണവുമാണ്. മറ്റെല്ലാ ചോദ്യപേപ്പറുകളും പ്രിന്റ് ചെയ്ത് നല്‍കുമ്പോള്‍ (ദേവനാഗരീലിപിയിലുള്ള ഹിന്ദിയടക്കം)സംസ്കൃതത്തിനോടുമാത്രമുള്ള ഈ അവഹേളനം പ്രസ്തുത സമിതിയില്‍ ഇപ്പോഴുള്ളവരുടെ, ഭാരതീയതയോടും സന്മാര്‍ഗം പഠിപ്പിക്കുന്ന ഒരു ഭാഷയോടുമുള്ള സമീപനം വ്യക്തമാക്കുന്നു.
മാത്രമല്ല, പാഠപുസ്തകം മാറിയ സാഹചര്യത്തില്‍ മറ്റെല്ലാ വിഷയങ്ങള്‍ക്കും ക്വസ്റ്റ്യന്‍ ബാങ്ക് നല്‍കിയപ്പോഴും സംസ്കൃതത്തോടുള്ള അവഹേളനം തുടര്‍ന്നു. കുട്ടികള്‍ മോഡല്‍ ചോദ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അദ്ധ്യാപകര്‍ അവരുടെ അറിവ് വച്ച് ചോദ്യങ്ങള്‍ പറഞ്ഞ് കൊടുക്കുകയാണിപ്പോള്‍. ഫലത്തില്‍ സംസ്കൃതത്തിന് ഏകീകൃതസ്വഭാവമുള്ള മോഡല്‍ ചോദ്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായി. ഇത് അദ്ധ്യാപകരേയും വിദ്യാര്‍ഥികളേയും വിഷമവൃത്തത്തില്‍ ആക്കിയിരിക്കുകയാണ്. ഒരു വിഷയത്തിനോടുമാത്രമുള്ള ഈ അനാദരവ് സ്വാഭാവികമായും പല സംശയങ്ങള്‍ അധ്യാപകരിലും, വിദ്യാര്‍ഥികളിലും രക്ഷകര്‍ത്താക്കളിലും സര്‍വോപരി ഭാരതീയപൈതൃകത്തെ ബഹുമാനിക്കുന്നവരിലും ഉണ്ടാക്കുന്നുണ്ട്.

  കേരളം പോലെ മികച്ച വിദ്യാഭ്യാസസമ്പ്രദായവും, അക്കാഡമിക് മികവും, എട്ടാംക്ലാസ് മുതല്‍ വിവിധ ഭാഷകളില്‍ ടൈപ്പ് ചെയ്യാന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതുമായ ഒരു സംസ്ഥാനത്ത് കുട്ടിക്ക് കൈകൊണ്ടെഴുതിയ ചോദ്യപ്പേപ്പര്‍ വായിച്ചെടുക്കേണ്ട ഗതികേട് സംജാതമായിരിക്കുയാണിപ്പോള്‍. വിദ്യാഭ്യാസമികവിനുള്ള സ്ഥാപനങ്ങള്‍ കഴിവ്കെട്ടവരുടെ കേന്ദ്രങ്ങളായി അധഃപതിക്കരുത്

        സംസ്കൃത ഭാഷയോടും വിദ്യാര്‍ഥികളോടും അവഹേളന പരമായ സമീപനം കൈക്കൊണ്ട സര്‍ക്കാരിനെതിരെ കേരള സംസ്കൃത അധ്യാപക ഫെഡറെഷന്‍ പ്രതിഷേധിക്കുന്നു 

No comments:

Post a Comment